30 October 2015

ഓർക്കുക.... മൂന്ന് കാര്യങ്ങളിൽ ചിലത് 

ഓർക്കുക....
മൂന്ന് കാര്യങ്ങളിൽ ചിലത് 

��1.രോഗം,
     2.കടം,
     3.ശത്രു 
ഇവ മൂന്നിനേയും ഒരിക്കലും വില കുറച്ചു കാണരുത്.

��1.മനസ്സ്,
     2.പ്രവർത്തി,
     3.അത്യാർത്തി.
 ഈ മൂന്ന് കാര്യങ്ങളേയും നിയന്ത്രിക്കാൻ പഠിക്കുക.

��1.അമ്പ് വില്ലിൽ നിന്നും,
     2.വാക്ക് നാവിൽ നിന്നും,
     3.ജീവൻ ശരീരത്തിൽ നിന്നും.
ഇവ മൂന്നും ഒരു പ്രാവശ്യം പോയിക്കഴിഞ്ഞാൽ തിരിച്ചു ലഭിക്കില്ല.

��1.ദുർനടപ്പ്,
     2.മുൻ കോപം,
     3.അത്യാഗ്രഹം.
ഇവ മൂന്നിനേയും അടക്കി നിർത്തുക.
ഇവ മൂന്നും നമ്മെ ദുർബലപ്പെടുത്തിക്കളയുന്നു കൂടാതെ ഇവ മൂന്നും നമ്മെ യഥാർത്ത ലക്ഷ്യത്തിൽ നിന്നും നമ്മെ അകറ്റിക്കളയുന്നു.

��1.ബുദ്ധി,
     2.സ്വഭാവഗുണം,
     3.നമുടെ കഴിവ്.
ഇവ മൂന്നും ആർക്കും മോഷ്ടിക്കാൻ സാധിക്കില്ല.

��1.ദൈവം,
     2.ഉത്സാഹം,
     3.അച്ചടക്കം.
ഇവ മൂന്നും മനസ്സിൽ ഉണ്ടാകുക നമുക്ക് പുരോഗതി ഉണ്ടാകും.

��1.സ്ത്രീ,
     2.സഹോദരൻ,
     3.സുഹൃത്ത്.
ഇവ മൂന്ന് പേരേയും സമയവും സന്ദർഭവും നമുക്ക് മനസ്സിലാക്കി തരുന്നു.

��1.ഗുരു
     2.മാതാവ്,
     3.പിതാവ്.
ഇവർ മൂന്ന് പേരെയും എന്നും ബഹുമാനിക്കുക.

��1.കുട്ടികൾ,
     2.ഭ്രാന്തന്മാർ,
     3.വിശന്നവർ.
ഇവരോട്‌ എപ്പോഴും ദയ കാണിക്കുക.

��1.കടം,
     2.രോഗം,
     3.ചുമതല.
ഇവ മൂന്നിനേയും ഒരിക്കലും മറക്കരുത്.

��1.ഉപകാരം,
     2.ഉപദേശം,
     3.ഔദാര്യം
ഇവ മൂന്നും ഒരിക്കലും മറക്കരുത്.

��1.സത്യം,
     2.ധർമ്മം.
     3.മരണം
ഇവ എപ്പോഴും ഓർക്കണം.

��1.മോഷണം,
     2.അപവാദം,
     3.കളളം പറയുക.
ഇവ മൂന്നും കാരണം നമ്മുടെ വില നശിച്ചു പോകുന്നു.

��1.സൗമ്യത,
     2.ദയ,
     3.ക്ഷമ,
ഇവ മൂന്നുമെന്നും ഹൃദയത്തിൽ ഉണ്ടാകണം.

��1.നാവ്,
     2.ദേഷ്യം,
     3.ദുസ്വഭാവം
ഇവ മൂന്നിനേയൂം അടക്കി നിർത്തുക.

Share:

07 October 2015

കുടുംബമൊന്നിച്ചുള്ള സുജൂദുകള്‍


`തഹജ്ജുദ്‌' നമ്മുടെ ശക്തിയും ആയുധവുമാണ്‌. സത്യവിശ്വാസിയുടെ ഉള്ള്‌ നിറയെ ഭക്തി തുളുമ്പുന്ന സന്ദര്‍ഭം. കണ്ണും കരളും നിറഞ്ഞ്‌ സുജൂദില്‍ മുഴുകുന്ന സമയം. ഹൃദയം തൊട്ടുള്ള പ്രാര്‍ഥനകള്‍ കൊണ്ട്‌ എല്ലാ അസ്വസ്ഥതകളും തകരുന്ന നിമിഷങ്ങള്‍. ``എനിക്ക്‌ രാത്രിയാണിഷ്‌ടം. എന്റെ നാഥനോടൊത്തുള്ള നിമിഷങ്ങളാണത്‌'' എന്ന്‌ ഇമാം ശാഫി(റ)യുടെ ഒരു കവിതയുണ്ട്‌. ഉറക്കം കൊതിക്കുന്ന ശരീരത്തെ വെല്ലുവിളിച്ച്‌ ഉറക്കത്തെ തട്ടിമാറ്റി, ഊര്‍ജം സ്വീകരിക്കാന്‍ ഉണര്‍ന്നിരിക്കുന്ന തഹജ്ജുദിന്റെ സന്ദര്‍ഭം നമുക്ക്‌ അസാധാരണമായ ആനന്ദവും ധീരതയും കെട്ടുറപ്പും സമ്മാനിക്കുന്നു. തഹജ്ജുദില്‍ നിന്ന്‌ കൈവരുന്ന ഭക്തിയുടെ ഊര്‍ജം ജീവിതരംഗങ്ങളിലാകെ പരന്നൊഴുകുന്നു. ചെയ്‌തുപോയ അബദ്ധങ്ങളെല്ലാം തഹജ്ജുദ്‌ കഴികിയെടുക്കുന്നു. സല്‍ക്കര്‍മ നിരതമായ ജീവിതത്തിന്‌ പ്രേരിപ്പിക്കുന്നു.
ഇന്നലെയുള്ളതിനേക്കാള്‍ നല്ല മനുഷ്യനാക്കി നാളേക്ക്‌ നമ്മെ പരിവര്‍ത്തിപ്പിക്കുന്നു.തിരുനബി(സ) പഠിപ്പിക്കുന്നു: ``ഒരാളെ അല്ലാഹു അനുഗ്രഹിക്കട്ടെ. അയാള്‍ രാത്രി എഴുന്നേറ്റ്‌ നമസ്‌കരിച്ചു. ശേഷം ഭാര്യയെ വിളിച്ചുണര്‍ത്തി. അങ്ങനെ അവളും എഴുന്നേറ്റ്‌ നമസ്‌കരിച്ചു. അവള്‍ ഉണരാന്‍ മടിച്ചാല്‍ അയാള്‍ അവളുടെ മുഖത്ത്‌ സ്‌നേഹത്തോടെ വെള്ളം കുടയും. ഒരു സ്‌ത്രീയെ അല്ലാഹു അനുഗ്രഹിക്കട്ടെ. അവള്‍ രാത്രി എഴുന്നേറ്റ്‌ നമസ്‌കരിച്ചു. പിന്നീട്‌ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. അയാളും എഴുന്നേറ്റ്‌ നമസ്‌കരിച്ചു. അയാള്‍ ഉണരാന്‍ മടിക്കുമ്പോള്‍, അവള്‍ അയാളുടെ മുഖത്ത്‌ വെള്ളം കുടയുന്നു.'' (ഇമാം അഹ്‌മദ്‌ 7410)
``ഒരുമിച്ച്‌ പ്രാര്‍ഥിക്കുന്നവര്‍ ഒന്നിച്ച്‌ ജീവിക്കുന്നു'' എന്ന്‌ ഇംഗ്ലീഷിലൊരു പഴമൊഴിയുണ്ട്‌.
തഹജ്ജുദിന്റെ ശക്തിയും അനുഭൂതിയും തിരിച്ചറിയുന്ന ഒരാള്‍ ഒപ്പമുള്ളവരെയും ആ ആനന്ദം അനുഭവിപ്പിക്കുന്നു. പ്രാര്‍ഥിക്കുന്ന ഇണകളുടെ മക്കളും കുടുംബവും വീടും ആ പ്രാര്‍ഥനയുടെ ഫലം അനുഭവിക്കും. രാത്രി എഴുന്നേറ്റ്‌ നമസ്‌കരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഉപ്പയെയും ഉമ്മയെയും കാണുന്ന മക്കള്‍ക്ക്‌ വേറെ ഉപദേശങ്ങള്‍ അധികം വേണ്ടി വരില്ലല്ലോ. തിരുനബി(സ) ഉണര്‍ത്തുന്നു: ``നിങ്ങള്‍ രാത്രി നമസ്‌കാരം ശീലിക്കുവിന്‍.
കാരണം നിങ്ങള്‍ക്കുമുമ്പുള്ള സജ്ജനങ്ങള്‍ അനുഷ്‌ഠിച്ചതാണത്‌. നിങ്ങളുടെ രക്ഷിതാവുമായി നിങ്ങളെ അടുപ്പിക്കുന്ന സല്‍ക്കര്‍മവും പാപങ്ങളെല്ലാം മാപ്പാക്കുന്ന നിമിഷവും തെറ്റുചെയ്യാനുള്ള മനസ്സിനെ തടയുന്നതുമാണത്‌.''(ഹാകിം 1:308)
അസ്‌മാഅ്‌ ബിന്‍ത്‌ യസീദി(റ)ല്‍ നിന്നുദ്ധരിക്കുന്ന മറ്റൊരു തിരുവചനം: ``അന്ത്യനാളില്‍ അല്ലാഹു മനുഷ്യരെയെല്ലാം ഒരു മൈതാനിയില്‍ ഒരുമിച്ചു കൂട്ടും. അപ്പോള്‍ ഒരു മലക്ക്‌ വിളിച്ചുപറയും: കിടപ്പറ വിട്ട്‌ രാത്രികാലങ്ങളില്‍ എഴുന്നേറ്റ്‌ നമസ്‌കരിച്ചവര്‍ എവിടെ? ആ നിമിഷം ഒരു കൂട്ടമാളുകള്‍ മുന്നോട്ടുവരും. അവര്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടാകൂ. അതാ, അവര്‍ വിചാരണയൊന്നുമില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു! അതിനു ശേഷം മറ്റുള്ളവരെ വിചാരണ ചെയ്യാന്‍ അല്ലാഹു കല്‌പിക്കുന്നു? (മിശ്‌കാത്തുല്‍ മസ്വാബീഹ്‌ 5565)
ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്കെല്ലാം സാധിക്കുന്നതാണ്‌ തഹജ്ജുദ്‌. മനസ്സ്‌ അനുകൂലമായാല്‍ ശരീരവും അനുകൂലമാകും. റമദാന്‍ രാവുകള്‍ പ്രാര്‍ഥന കൊണ്ടും നമസ്‌കാരങ്ങള്‍ കൊണ്ടും നിറയ്‌ക്കുന്ന പലര്‍ക്കും റമദാനോടെ തീര്‍ന്നുപോകുന്നു അവയെല്ലാം. ഓരോ രാത്രിയും തഹജ്ജുദിലൂടെ കണ്ണീരൊഴുക്കി പ്രാര്‍ഥിക്കാന്‍ മാത്രം പാപങ്ങള്‍ ചെയ്‌തിട്ടും നമ്മുടെ രാത്രികള്‍ ആത്മാര്‍ഥമായ ഉറക്കത്തിനു മാത്രമായിരിക്കുന്നത്‌ എന്തു കഷ്‌ടം! സ്വര്‍ഗ പ്രവേശം ഉറപ്പായിട്ടു പോലും ഉമര്‍(റ) ഒരു രാത്രിപോലും തഹജ്ജുദ്‌ കൈവെടിഞ്ഞിരുന്നില്ല. അതേപ്പറ്റിയുള്ള ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ``രാത്രിയില്‍ ഒരു പ്രത്യേക സമയമെത്തിയാല്‍ പിന്നെ ഞാന്‍ ഉണരും. തഹജ്ജുദ്‌ എന്റെ ശീലമാണ്‌. ഒരു നിമിഷം പോലും ഉറങ്ങാതെ നമസ്‌കരിച്ചു കൊണ്ടിരുന്നാല്‍ പോലും തീരാത്തത്ര നന്ദിയും കടപ്പാടുമുണ്ടെനിക്ക്‌ എന്റെ നാഥനോട്‌.''
ഇമാം ശാഫി(റ) പറയുന്നു: ``എന്റെ രാത്രിയെ ഞാന്‍ മൂന്നായി തിരിച്ചിരിക്കുന്നു. ആദ്യഭാഗം പഠനത്തിന്‌, മധ്യഭാഗം ഉറക്കത്തിന്‌, അവസാന ഭാഗം ആരാധനയ്‌ക്ക്‌.''
``രാത്രിയില്‍ അല്‌പം മാത്രം ഉറങ്ങുകയും രാവിന്റെ അന്ത്യയാമങ്ങളില്‍ പാപമോചനത്തിനായി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാണവര്‍ (അദ്ദാരിയത്ത്‌ 17,18).
``സുജൂദ്‌ ചെയ്‌തും നമസ്‌കരിച്ചും രക്ഷിതാവിന്റെ സന്നിധിയില്‍ രാത്രി കഴിച്ചുകൂട്ടുന്നവരാണ്‌ പരമകാരുണികന്റെ യഥാര്‍ഥ അടിമകള്‍.'' (ഫുര്‍ഖാന്‍ 64). ``അവരുടെ പാര്‍ശ്വങ്ങള്‍ കിടപ്പറയില്‍ നിന്നുയരുന്നു. പേടിയും പ്രതീക്ഷയുമായി നാഥനോട്‌ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.''(അസ്സജദ 16)
രാത്രി നമസ്‌കാരത്തിന്‌ ഉണരാന്‍ മടിക്കുന്ന ഇണയെ വെള്ളം കുടഞ്ഞുണര്‍ത്തുന്ന രംഗം നോക്കൂ

Share:

03 October 2015

തഹജ്ജുദ് നിസ്ക്കാരം പതിവാക്കുന്നവർക്ക

"ﺍﻟﺼﻠﺎﺕ التحجد"

തഹജ്ജുദ് നിസ്ക്കാരം പതിവാക്കുന്നവർക്ക് രണ്ട് കാര്യങ്ങള്‍ അല്ലാഹു സുബ്ഹാനഹു തആലാ വാഗ്ദത്തം ചെയ്തിരിക്കുന്നു...

ഒന്ന് :- ഈ ലോകത്ത് വെച്ച് അവരുടെ മുഖത്തിന് അല്ലാഹു ഒരു പ്രത്യേക പ്രകാശം നല്കും...

രണ്ട് :- പരലോകത്ത് വിചാരണ കൂടാതെ സ്വര്‍ഗ്ഗം നല്കും...

ഇത്ര വലിയ ആനുകൂല്യം വേറെ എവിടെ കിട്ടാനാണ്...

ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്ക്കാത്തതും ഒരു മനുഷ്യന്‍റെ മനസ്സില്‍ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത അത്ര സുഖ സൗകര്യങ്ങൾ ആണ് സ്വർഗ്ഗത്തിൽ അല്ലാഹു നമുക്കായി ഒരുക്കി വെച്ചിരിക്കുന്നത്...

ആ സ്വർഗ്ഗമാണ്...

ദുനിയാവിൽ നാം ചെയ്യുന്ന ഒരു വൃത്തികേടുകളെ പറ്റിയും ചോദ്യം ചെയ്യാതെ ഓശാരമായി നമുക്ക് ലഭിക്കുന്നത്...

എന്തൊരു വാത്സല്യമാണ് അല്ലാഹു തആലാ നമ്മോട് കാണിക്കുന്നത്...

അല്ഹംദുലില്ലാഹ്...

അതിനാല്‍ എത്ര ക്ഷീണമുണ്ടായാലും ഉറക്കം വന്നാലും തണുപ്പുണ്ടായാലും ടെന്‍ഷനുണ്ടായാലും രണ്ട് മണിക്ക് ശേഷം അലാറം വെച്ച് ഉറക്കിൽ നിന്നുണര്‍ന്ന് രണ്ട് റക്അത്ത് എങ്കിലും തഹജ്ജുദ് നിസ്ക്കാരം പതിവാക്കുക...
(Source from: www.islamic-express.blogspot.in )
സാധാരണ പോലെ രണ്ട് റകഅത്ത്     മതി...

തഹജ്ജുദ് നിസ്ക്കാരം അല്ലാഹുവിന്‍റെ അതി മഹത്തായ ഒരു നിധി ആണെന്നാണ് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞത്...

നിധി എല്ലാവര്ക്കും കിട്ടില്ലല്ലോ...

കാരുണ്യവാനായ അല്ലാഹു തആലാ തഹജ്ജുദ് നിസ്ക്കാരം പതിവാക്കുവാൻ നമുക്ക് തൗഫീഖ് നൽകുമാറാവട്ടെ...

ആമീന്‍...

അല്ലാഹു തആലാ നമ്മെയും നാം ഇഷ്ടപ്പെടുന്നവരെയും വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമാറാവട്ടെ.....

ആമീന്‍....

തഹജ്ജുദ് നിസ്ക്കരിക്കണം എന്ന ദൃഢ നിശ്ചയത്താൽ കിടന്നറങ്ങുകയും, വല്ല കാരണവശാലും നിസ്ക്കരിക്കാൻ പറ്റാതെ വരികയും ചെയ്താല്‍ നിസ്ക്കരിച്ച കൂലി കിട്ടും എന്നാണ് മഹാന്മാർ പറയുന്നത്...

തഹജ്ജുദ് നിസ്ക്കരിക്കണം എന്ന് കരുതി ഉറങ്ങാന്‍ കിടന്നവന്‍റെ ഓരോ സെക്കന്‍റ് ഉറക്കത്തിനും കോടിക്കണക്കിന് നന്മയാണ് പ്രതിഫലം...

നമ്മുടെ മരണം എപ്പോളാണെന്ന് അറിയില്ല, അതിനാല്‍ ഇന്ന് തന്നെ തുടങ്ങൂ...

ഇന്ന് തുടങ്ങി നാളെ തന്നെ മരിച്ചാലും വിചാരണ കൂടാതെ സ്വര്‍ഗ്ഗം ലഭിക്കും...

എന്ത് വന്നാലും ശെരി ഞാന്‍ തഹജ്ജുദ് ഒഴിവാക്കില്ലാ, ഇന്ന് മുതല്‍ തുടങ്ങും എന്ന ഒരു പിടിവാശി നമ്മില്‍ ഉണ്ടാവട്ടെ...

നാം ഉദ്ദേശിക്കുക...

അല്ലാഹു സുബ്ഹാനഹു തആലാ തൗഫീഖ് നല്കട്ടെ...

ആമീന്‍...

ഇത് ഫോര്‍വേഡ്‌ ചെയ്യുക

''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ   നന്‍മ ചെയ്യുന്നവനെ പോലെയാണ്   ...

Share:

02 October 2015

ഉദുഹിയത്തിന്‍റെ നിയമങ്ങള്‍ - ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല).

الحمد لله والصلاة والسلام على رسول الله و على آله وصحبه ومن والاه ، أما بعد؛

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) യുടെ മജ്മൂഉ ഫതാവയില്‍ നിന്നും ഉദുഹിയത്തുമായി ബന്ധപ്പെട്ട് ഖാലിദ് ബിന്‍ സഊദ് എന്ന സഹോദരന്‍ ക്രോഡീകരിച്ച ചില നിയമങ്ങളെ വിവര്‍ത്തനം ചെയ്യുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അല്ലാഹു ശൈഖിനും, ഇത് ക്രോഡീകരിച്ച സഹോദരനും തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ. ഓരോ വിഷയത്തിന്‍റെയും അവസാനം ഇബ്ന്‍ ബാസ് റഹിമഹുല്ലയുടെ മജ്മൂഉ ഫതാവയില്‍ ഈ വിഷയം പ്രദിപാതിക്കപ്പെട്ട വോള്യം നമ്പറും, പേജ് നമ്പറും നല്‍കിയിട്ടുണ്ട്. 

 --------------------------------

ഒരാള്‍ ഉദുഹിയത്ത് അറുക്കുമ്പോള്‍ ഇപ്രകാരമാണ് പറയേണ്ടത്: 

بسم الله والله أكبر ، اللهم هذا منك ولك
അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍, അല്ലാഹുവേ ഇത് നിന്നില്‍ നിന്നുള്ളതാണ്, ഇത് നിനക്കുള്ളതാണ്.  (16/156)

ശറഇയ്യായ അറവ് എന്ന് പറയുന്നത് അറുക്കുന്നയാള്‍ ഒട്ടകത്തിന്റെയും പശുവിന്‍റെയും ആടിന്‍റെയുമെല്ലാം അന്നനാളവും, ശ്വാസനാളവും, കഴുത്തിന്‍റെ ഇരുവശത്തുമുള്ള പ്രഥമ ഞരമ്പുകളും അറുക്കുക എന്നതാണ്. ഈ നാല് അവയവങ്ങളും അതായത് ശ്വാസനാളം, അന്നനാളം, ഇരുവശത്തുമുള്ള രണ്ട് ധമനികള്‍ ഇവ വിഛേദിക്കപ്പെട്ടാല്‍ അറവ് അനുവദനീയമാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്കെല്ലാം ഏകാഭിപ്രായമാണ്. ഇനി ധമനികളില്‍ ഒന്ന് മാത്രമാണ് 
വിഛേദിക്കപ്പെട്ടതെങ്കില്‍ അതും ഭക്ഷിക്കാവുന്ന ഹലാല്‍ തന്നെയാണ്. എന്നാല്‍ ആദ്യത്തേദിന്‍റെ അത്ര പൂര്‍ണതയില്ല എന്നു മാത്രം. ഇനി ശ്വാസനാളവും അന്നനാളവും മാത്രമാണ് മുറിക്കപ്പെട്ടെതെങ്കിലും പൂരിപക്ഷം പണ്ഡിതന്മാരും അത് അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്. പ്രവാചകന്‍റെ ഈ ഹദീസാണ് അവര്‍ക്കുള്ള തെളിവ്. പ്രവാചകന്‍(ﷺ) പറഞ്ഞു: " അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടുകയും, രക്തം വാരുകയും ചെയ്‌താല്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. എല്ലുകൊണ്ടും നഖം കൊണ്ടും അറുത്തവ നിങ്ങള്‍ ഭക്ഷിക്കരുത്" - [തിര്‍മിദി]. (ഇവിടെ ظفر അഥവാ നഖം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അബിസീനിയക്കാര്‍ അറുക്കാന്‍ ഉപയോഗിക്കാരുണ്ടായിരുന്ന പ്രത്യേക തരം കത്തിയാണ്. മൃഗത്തിനെ അങ്ങേയറ്റം പീഡിപ്പിക്കുന്ന രൂപത്തിലുള്ളവയായതിനാലാണ് ഇവ രണ്ടും വിലക്കപ്പെട്ടത് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് ). അതിനാല്‍ തന്നെ അന്നനാളവും, ശ്വാസനാളവും മാത്രമാണ് മുറിഞ്ഞതെങ്കിലും ഭക്ഷിക്കാമെന്നതാണ് ഈ വിഷയത്തിലെ ശരിയായ അഭിപ്രായം. ഒട്ടകത്തിനെ അതിന്‍റെ ഇടതു കൈ ബന്ധിച്ച് മൂന്ന് കാലില്‍ നിര്‍ത്തി അതിന്‍റെ കഴുത്തിനും നെഞ്ചിനും ഇടയിലുള്ള ഭാഗത്ത് മൂര്‍ച്ചയുള്ള കത്തികൊണ്ട് കുത്തി ബലി കഴിക്കുന്നതാണ് സുന്നത്ത്. എന്നാല്‍ പശുവിനെയും ആടിനെയും അവയുടെ ഇടതുഭാഗം താഴെയാവുന്ന രൂപത്തില്‍ ചരിച്ചു കിടത്തി അറുക്കുന്നതാണ് സുന്നത്ത്. അറുക്കുന്ന സമയത്ത് മൃഗത്തെ ഖിബ്'ലക്ക് നേരെ തിരിച്ചു നിര്‍ത്തുന്നതും സുന്നത്താണ്. ഇത് നിര്‍ബന്ധമല്ല. പുണ്യകരം മാത്രമാണ്. ഖിബ്'ലയിലേക്ക് തിരിച്ചു നിര്‍ത്താതെ ഒരാള്‍ അറുത്താലും അത് ഹലാലാകും. (18/26)

ഒരാള്‍ തന്‍റെ ബലിയുടെ പണം അതറുക്കാനായി അല്‍റാജിഹി കമ്പനിയെയോ, ഇസ്ലാമിക് ബേങ്കിനെയോ ഏല്‍പിച്ചാല്‍ അതില്‍ തെറ്റില്ല. കാരണം അവര്‍ വിശ്വസ്ഥരും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവരുമായ ഏല്‍പിക്കാന്‍ പറ്റിയ ആളുകളാണ്. അല്ലാഹു അവരെ സഹായിക്കുകയും അവരെ മുസ്‌ലിം ഉമ്മത്തിന് ഉപകാരമുള്ളവരാക്കി മാറ്റുകയും ചെയ്യട്ടെ.  (രാജ്യത്തിന്‍റെ പുറത്ത് അറുക്കുന്ന വിഷയത്തിലും, അതുപോലെ ഇങ്ങനെയുള്ള ചാരിറ്റബ്ള്‍ ട്രസ്റ്റുകളെ ഏല്പിക്കുന്ന വിഷയത്തിലും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസം ഉണ്ട്. ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ല അത് നേരിട്ട് നിര്‍വഹിക്കണം എന്ന അഭിപ്രായക്കാരനാണ്.) ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല തുടരുന്നു: " എന്നാല്‍ ഒരാള്‍ സ്വയം തന്‍റെ കൈകൊണ്ട് ബലിയറുക്കുകയും സ്വയം തന്നെ അത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നുവെങ്കില്‍ അതാണ്‌ സൂക്ഷ്മതക്ക് നല്ലതും ഏറ്റവും ശ്രേഷ്ഠമായതും. കാരണം പ്രവാചകന്‍(ﷺ) തന്‍റെ കൈകൊണ്ട് തന്‍റെ ബലിമൃഗത്തെ അറുക്കുകയും മറ്റു അറവുകള്‍ക്ക് മറ്റുള്ളവരെ എല്പിക്കുകയുമാണ് ചെയ്തത്. (18/28).

(ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലക്ക് ഈ വിഷയത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഒരാള്‍ മറ്റുള്ളവരെ പണം നല്‍കി അറുക്കാന്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്. കാരണം ഇതൊരു ഇബാദത്താണ് കേവലം ഇറച്ചി വിതരണം ചെയ്യല്‍ മാത്രമല്ല ഇതിന്‍റെ ഉദ്ദേശ്യം. മാത്രമല്ല പ്രവാചകന്‍(സ) അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി സ്വയം അറുക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ പണം നല്‍കി സംഘടനകളെയോ മറ്റോ അതേല്പിക്കുന്നത് സ്വദഖയായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ എന്നാണ് ശൈഖ് ഇബ്നു ഉസൈമീന്‍റെ അഭിപ്രായം. ഇതില്‍ ശൈഖ് ഇബ്നു ഉസൈമീന്‍റെ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായി തോന്നുന്നത്. അല്ലാഹുവാണ് ഏറ്റവും കൂടുതല്‍ അറിയുന്നവന്‍). 

ഇനി ഒരാള്‍ അത് അറുക്കുകയും അങ്ങനെത്തന്നെ പാവപ്പെട്ടവര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നതിലും തെറ്റില്ല. കാരണം പാവപ്പെട്ടവര്‍ക്ക് അത് തൊലിയുരിക്കുകയും അതിന്‍റെ ഇറച്ചിയും തൊലിയും ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയും ചെയ്യുമല്ലോ. പക്ഷെ പരിപൂര്‍ണതയും ശ്രേഷ്ഠകരവുമായത് അറുക്കുന്നവര്‍ തന്നെ അതിന്‍റെ തൊലിയുരിച്ച് ഇറച്ചിയാക്കി പാവപ്പെട്ടവരുടെ അരികിലെക്കും വീടുകളിലേക്കും എത്തിച്ചു നല്‍കുക എന്നതാണ്. (18/33).
(Source from: www.islamic-express.blogspot.in )
പ്രവാചകന്‍(ﷺ) ഒട്ടകങ്ങളെ ബലി കഴിക്കുകയും അവയെ പാവപ്പെട്ടവര്‍ക്ക് അങ്ങനെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്തതായിഹദീസുകളില്‍ വന്നിട്ടുണ്ട്. പക്ഷെ അത് അവിടെ സന്നിഹിതരായ പാവപ്പെട്ടവര്‍ക്ക് അതില്‍ നിന്നും എടുക്കാനും കൂടുതല്‍ ഉപകാരപ്പെടാനും ആയിരുന്നിരിക്കണം എന്നാണ് മനസ്സിലാകുന്നത്. (18/33)

കഴിവുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഉദുഹിയത്ത് അറുക്കുക എന്നുള്ളത് ഏറെ പുണ്യകരമായ ഒരു കാര്യമാണ്. നിര്‍ബന്ധമല്ല. അത് നിര്‍ബന്ധമാണ്‌ എന്ന രൂപത്തില്‍ തെളിവുകള്‍ വന്നിട്ടില്ല. അതിനാല്‍ തന്നെ അത് നിര്‍ബന്ധമാണ്‌ എന്ന അഭിപ്രായം ദുര്‍ബലമാണ്. (16/156). ഇനി അഥവാ ഉദുഹിയത്ത് അറുക്കണമെന്നത് ഒരാള്‍ വസ്വിയത്ത് ചെയ്തതാണെങ്കില്‍ അത് നിറവേറ്റല്‍ നിര്‍ബന്ധമാണ്‌. മരണപ്പെട്ടുപോയവര്‍ക്ക് പ്രതിഫലം ലഭിക്കാനായി ഉദുഹിയത്ത് പോലുള്ള ദാനധര്‍മ്മങ്ങള്‍ അനുഷ്ടിക്കല്‍ അനുവദനീയമാണ്. (16/156). അതിന്‍റെ പണം സ്വദഖ നല്‍കുന്നതിനേക്കാള്‍ അതറുക്കല്‍ തന്നെയാണ് ഉത്തമം. (18/41).

ഒരാണിനും അയാളുടെ കുടുംബത്തിനും ഒരാട് മതിയാകുന്നതാണ്. (18/37). അതുപോലെ ഒരു സ്ത്രീക്കും അവളുടെ കുടുംബത്തിനും ഒരാട് മതിയാകുന്നതാണ്. (18/38).

ഉദുഹിയത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ദുല്‍ഹിജ്ജ മാസം പ്രവേശിച്ചു കഴിഞ്ഞാല്‍ ഉദുഹിയത്ത് അറുക്കുന്നത് വരെ അയാളുടെ മുടിയില്‍ നിന്നോ, നഖത്തില്‍ നിന്നോ, തൊലിയില്‍ നിന്നോ യാതൊന്നും തന്നെ നീക്കം ചെയ്യാന്‍ പാടില്ല. (18/38, 39).

എന്നാല്‍ മറ്റൊരാളുടെ ഉദുഹിയത്ത് അറുക്കാന്‍ വേണ്ടി ഏല്‍പിക്കപ്പെട്ട ആളെ സംബന്ധിച്ചിടത്തോളം മുടിയോ, നഖമോ, തൊലിയോ നീക്കം ചെയ്യുന്നത് വര്‍ജ്ജിക്കേണ്ടതില്ല. (18/39).

എന്നാല്‍ ഒരു വീട്ടുകാര്‍ ഒന്നടങ്കം ഒരു ഉദുഹിയത്തില്‍ പങ്കാളികളാവുകയാണെങ്കില്‍ അവരെല്ലാവരും തന്നെ ബാലിയറുക്കുന്നവരാണ്. അതിനാല്‍ തന്നെ അവരാരും ദുല്‍ഹിജ്ജ പ്രവേശിച്ചു കഴിഞ്ഞാല്‍ ഉദുഹിയത്ത് അറുക്കുന്നത് വരെ തങ്ങളുടെ മുടിയോ, നഖമോ, തൊലിയോ നീക്കം ചെയ്യരുത്. (2/318). 

(എന്നാല്‍ ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയുടെ അഭിപ്രായപ്രകാരം ഒരാള്‍ തനിക്കും വീട്ടുകാര്‍ക്കും വേണ്ടി ഉദുഹിയത്ത് അറുക്കുകയാണെങ്കില്‍, അയാള്‍ മാത്രം മുടി, നഖം, തൊലി എന്നിവ നീക്കം ചെയ്യുന്നത് വര്‍ജ്ജിച്ചാല്‍ മതി). 

പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതനുസരിച്ച് പുരുഷനെപ്പോലെ സ്ത്രീക്കും ബലിയറുക്കാം. അവള്‍ മുസ്ലിമത്തോ, അഹ്'ലു കിത്താബില്‍ പെട്ട സ്ത്രീയോ  ആയിരിക്കുകയും, ശറഇയ്യായ രൂപത്തില്‍ അറുക്കുകയും ചെയ്‌താല്‍ അതില്‍ നിന്നും ഭക്ഷിക്കാവുന്നതാണ്‌. അവളുടെ സ്ഥാനത്ത് അറുക്കുവാനുള്ള പുരുഷനുണ്ടെങ്കില്‍ പോലും അവള്‍ക്ക് അറുക്കാവുന്നതാണ്. പുരുഷന്മാരുടെ അഭാവം എന്നത് ഒരിക്കലും സ്ത്രീയറുത്തത് അനുവദനീയമാകാനുള്ള നിബന്ധനയല്ല. (6/264). 

ജീവിച്ചിരിക്കുന്ന ഒരാള്‍ തനിക്കും തന്‍റെ കുടുംബത്തിനും വേണ്ടി ശറഅ് നിശ്ചയിച്ച ഒരു നിശ്ചിത സമയത്ത് ബലിയര്‍പ്പിക്കുക  എന്നതാണ് ഉദുഹിയത്തിന്‍റെ രീതി. എന്നാല്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെയും അതിന്‍റെ പ്രതിഫലത്തില്‍ പങ്കാളികളാകട്ടെ എന്ന് കരുതുന്നതില്‍ തെറ്റില്ല. (18/40)

ഒരാള്‍ തന്‍റെ മരണാനന്തര വസ്വിയത്തായി തന്‍റെ സ്വത്തിന്‍റെ മൂന്നിലൊന്നില്‍ കവിയാത്ത രൂപത്തില്‍ (മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയത്ത് ചെയ്യാന്‍ പാടില്ല) ഉദുഹിയത്ത് നടത്തണം എന്ന് വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കില്‍, അതല്ലെങ്കില്‍ തന്‍റെ വഖഫിന്‍റെ ഭാഗമായി ഉദുഹിയത്തും നിശ്ചയിച്ചിട്ടുണ്ടെങ്കില്‍, ആ വഖഫും, വസ്വിയത്തും നടപ്പാക്കാന്‍ ഏല്‍പിക്കപ്പെട്ട ആളെ സംബന്ധിച്ചിടത്തോളം അത് നടപ്പാക്കല്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ ഒരാള്‍ അപ്രകാരം വസ്വിയ്യത്ത് ചെയ്തിട്ടില്ല, അതിനായി വഖഫ് നിശ്ചയിച്ചിട്ടുമില്ല എന്നിരിക്കട്ടെ, ഒരാള്‍ തന്‍റെ മരണപ്പെട്ട പിതാവിനോ  മാതാവിനോ അതല്ലെങ്കില്‍ മറ്റു വല്ലവര്‍ക്കോ വേണ്ടി അത് നിര്‍വഹിക്കുന്നുവെങ്കില്‍  അതൊരു നല്ല കാര്യമാണ്. (18/40) 

ഏഴു പേര്‍ ചേര്‍ന്ന് ഒരൊട്ടകത്തെയോ, പശുവിനെയോ അറുക്കുമ്പോള്‍ ആ ഓഹരി അയാള്‍ക്കും കുടുംബത്തിനും വേണ്ടി എന്ന നിലക്ക് പരിഗണിക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഏറ്റവും ശരിയായ അഭിപ്രായം അപ്രകാരം പരിഗണിക്കാം എന്നതാണ്. കാരണം ആ വ്യക്തിയും അയാളുടെ കുടുംബവും ഒരൊറ്റ വ്യക്തിയെപ്പോലെത്തന്നെയാണ്. എന്നാല്‍ ഷെയറിന് പകരം ഒരു ആടിനെ അറുക്കുന്നുവെങ്കില്‍ അതാണ്‌ ഉത്തമം. (18/44).

ഉദുഹിയത്ത് ഉദ്ദേശിക്കുന്ന സ്ത്രീക്ക് മുടിക്കെട്ട് അഴിച്ചിട്ട് കുളിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ മുടി അടര്‍ന്നു പോരുന്ന രൂപത്തില്‍ കോതി വാരാന്‍ പാടില്ല. (18/47).

അമുസ്ലിമീങ്ങള്‍ക്ക് ഉദുഹിയത്തിന്‍റെ ഇറച്ചിയില്‍ നിന്നും നല്‍കുന്നതില്‍ തെറ്റില്ല. കാരണം അല്ലാഹു പറയുന്നു :
لا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
 "മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു." - [മുംതഹിന :8]. 
അതിനാല്‍ തന്നെ നമുക്കും അവര്‍ക്കുമിടയില്‍ യുദ്ധമില്ലാത്ത അവിശ്വാസികള്‍,  അഭയം നല്‍കപ്പെട്ടവരോ (المستأمن), പരസ്പര ധാരണയോടെയും കരാറോടെയും ജീവിക്കുന്നവരോ (المعاهد) ആയ ദാനധര്‍മ്മങ്ങളില്‍ നിന്നും, ഉദുഹിയത്തില്‍ നിന്നും നല്‍കപ്പെടാവുന്ന ആളുകള്‍ ആണ്. (18/48).

  എല്ലാ കര്‍മങ്ങളും മക്കത്ത് തന്നെയാണ് കൂടുതല്‍ ശ്രേഷ്ഠകരം. എന്നാല്‍ മക്കത്ത് ഉദുഹിയത്ത് സ്വീകരിക്കാന്‍ ആവശ്യക്കാരില്ലാതെ വന്നാല്‍, പാവപ്പെട്ടവരുള്ള മറ്റു സ്ഥലങ്ങളില്‍ അവ അറുക്കുന്നതാണ് നല്ലത്.(18/48) (ശൈഖ്   ഇബ്നു ഉസൈമീന്‍ റഹിമഹുല്ലക്ക് ഈ വിഷയത്തില്‍ അഭിപ്രായ വിത്യാസം ഉണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇരുവരുടെയും അഭിപ്രായങ്ങള്‍ പരിശോധിച്ച് തെളിവിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രബലമായി ബോധ്യപ്പെടുന്ന അഭിപ്രായത്തെ ഓരോരുത്തര്‍ക്കും സ്വീകരിക്കാവുന്നതാണ്).

നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും ഉള്‍പ്പെടുത്തുക.. അല്ലാഹു നമുക്കേവര്‍ക്കും അറിവ് വര്‍ദ്ധിപ്പിച്ചു തരുമാറാകട്ടെ .... 

✒ By: Abdu Rahman Abdul Latheef

http://www.fiqhussunna.com/2014/09/blog-post_71.html?m=1

**Shared from WhatsApp**

Share: