15 November 2021

ഒന്നര ലക്ഷം = 10,000 രൂപ.

രണ്ടാഴ്ചകൾക്ക് മുമ്പ് ഒരു ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ എന്റെ ഉപ്പാക്ക് നെ ഞ്ചിലൊരു ഭാരം പോലെ തോന്നുകയും,ശരീ രം മൊത്തം വിയർക്കുകയും,കഴുത്തിന് മുക ളിലേക്ക് ഇരു ചെവികൾ വരെ മസിൽ പിടി ക്കുന്ന പോലെ അനുഭവപ്പെടുകയും ചെയ്തു ഉടനെ കൊടുങ്ങല്ലൂർ ഗവർമെന്റ് ആശുപത്രി യിൽ കൊണ്ട് പോയി ഇസിജി എടുത്തു വേരി യേഷൻ കണ്ടതിനാൽ ഉടനെ കൊടുങ്ങല്ലൂർ മോഡേൺ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോ യി.അവിടെയും ഇസിജിയിൽ വേരിയേഷൻ കണ്ടു.ഡോക്ടേഴ്സില്ല എന്ന കാരണത്താൽ ഉപ്പയെ ഞങ്ങൾ എറണാകുളം ലിസ്സി ഹോസ് പിറ്റലിൽ കൊണ്ടു പോയി.അവിടെ ചെന്ന ഉട നെ I C U ചാർജ്ജെന്ന് പറഞ്ഞ് 13500 അട യ്ക്കാൻ പറഞ്ഞു.പണം കെട്ടി.കൂടെ പോയ വർ പുറത്ത് കാത്ത് നിന്നു.

ഉപ്പയെ ICU വിലാക്കി.പിറ്റേ ദിവസം 9000 രൂ പ കെട്ടി ആഞ്ചിയോ ഗ്രാം ചെയ്യാൻ.ആഞ്ചി യോഗ്രാം റിസൾട്ടിൽ രണ്ട് ബ്ലോക്കുണ്ടെന്ന് കണ്ടു.എത്രയും വേഗം ബ്ലോക്ക് മാറ്റാനുള്ള ആഞ്ചിയോപ്ലാസ്റ്റി ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു.അതിന് വേണ്ടി ഒരു ലക്ഷത്തി മുപ്പ തിനായിരം കെട്ടണമെന്നും, ഡോക്ടേഴ്സി ന്റെ ഫീസും,റൂം റെൻറും വേറെ വരുമെന്നും പറഞ്ഞു.ഞങ്ങളെപ്പോലുള്ളവർക്ക് ഒന്നര ലക്ഷം ഒരു വൻ തുകയായത് കൊണ്ടും,അ തിനേക്കാളുപരി ഉപ്പയുടെ ജീവൻ പ്രധാനമാ യത് കൊണ്ടും ഞങ്ങൾ എന്ത് വേണമെന്നാ ലോചിച്ചു വിഷമിച്ചു നിൽക്കുമ്പോഴാണ് എറ ണാകുളം ചുള്ളിക്കൽ സൂപ്പർ മാർക്കറ്റ് നട ത്തുന്ന അനസ്ക്ക (അനിയൻ ആഷിഖിന്റെ സുഹൃത്ത്) എറണാകുളം ജനറൽ ഹോസ്പി റ്റലിനെ കുറിച്ച് പറഞ്ഞത്.

പിറ്റേ ദിവസം ജന റൽ ഹോസ്പിറ്റലിൽ പോയി കാര്യങ്ങൾ തിര ക്കി,അവർ ലിസ്സി ഹോസ്പിറ്റലിൽ നിന്ന് ഉപ്പ യുടെ ഡിസ്റ്റാർജ് സമ്മറിയും,ആഞ്ചിയോഗ്രാം ചെയ്ത സീഡിയുമായി ഉപ്പയെ പരിശോധന ക്ക് ഹാജരാക്കാൻ പറഞ്ഞു.പിറ്റേന്ന് ജനറൽ ഹോസ്പിറ്റൽ ഡോക്ടർ പോളിന്റെ അപ്പോ യിൻമെന്റെടുത്ത് ലിസ്സി ഹോസ്പിറ്റലിൽ നി ന്നും ഉപ്പയെ ഡിസ്ചാർജ്ജ് ചെയ്തു.

അപ്പോഴേക്കും മൂന്ന് ദിവസത്തെ ബില്ല്

30,0 00

ആയി.ജനറൽ ഹോസ്പിറ്റലിലെ കാർഡി ക് വിഭാഗം ഡോക്ടർ പോൾ ഉപ്പയെ പരിശോ ധിച്ചു.സിഡിയും,ഡിസ്ചാർജ് സമ്മറിയും നോ ക്കി ഒക്ടോബർ 2 ന് അഡ്മിറ്റാവാൻ പറ ഞ്ഞു.ലിസ്സിയിലെ ഡോക്ടേഴ്സ് എത്രയും വേഗം ഒന്നര ലക്ഷം രൂപ കെട്ടി ആഞ്ചിയോ പ്ലാസ്റ്റി ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഡോക് ടർ പോൾ പറഞത് രണ്ടാഴ്ച ഗ്യാപ്പ്.ഒക്ടോബ ർ രണ്ടിന് ഉപ്പയെ ജനറൽ ഹോസ്പി റ്റലിൽ അഡ്മിറ്റാക്കി. ECG,TMT ECO test ,blood ഇവ ചെയ്തു ആകെ ചിലവായത് 300 രൂപ.പിറ്റേ ന്ന് മൂന്നാം തിയ്യതി ഉപ്പയെ ആഞ്ചിയോ പ്ലാസ്റ്റി ചെ യ്തു, നാലാം തിയ്യതി ഡിസ്ചാർജ്ജായി വീട്ടിലെ ത്തി.

കൂടെ പോയവരുടെ ചിലവ്, കാർ വാടകയ ടക്കം ആകെ ചിലവായത്

10,000

രൂപയിൽ താ ഴെ.ലിസ്സിയിൽ ഒന്നര ലക്ഷം പറഞ്ഞ ചികിത്സ എ റണാകുളം ജനറൽ ഹോസ്പിറ്റലിൽ ഒരു ചിലവു മില്ലാതെ നടന്നു. നല്ല ചികിത്സ ,രോഗിക്കും കൂടെ നിൽക്കുന്ന ആൾക്കും അവിടുന്ന് ഭക്ഷണം.സ ന്തോഷം കൊണ്ട് ഡോക്ടർ പോളിനെ കണ്ട് ഒരു ഗിഫ്റ്റ് സ്വീകരിക്കണമെന്ന് പറഞ്ഞ ഞങ്ങളോട് എനിക്കുള്ള ശമ്പളം ഗവൺമെന്റ് തരുന്നുണ്ടെ ന്ന് പറഞ്ഞ് അദ്ധേഹം ഞങ്ങളെ അത്ഭുതപ്പെ ടുത്തി.വലിയ കഴുത്തറപ്പൻ ആശുപത്രികളിലെ ഡോക്ടർമാർ ഡോക്ടർ പോളിനെ പോലുള്ള വരെ കണ്ട് പഠിക്കട്ടെ. ഇപ്പോൾ എന്റെ ഉപ്പ സു ഖമായിരിക്കുന്നു ' ഇത് വായിച്ച് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രൂപത്തിൽ പരമാവധി ഷെയർ ചെയ്യുമെന്ന് വിശ്വസിക്കുന്നു.
അഷ്കർ മുഹമ്മദലി
കൊടുങ്ങല്ലൂർ, അഴീക്കോട്
കടപ്പാട്. വിവരാവകാശികൾ
Share:

05 November 2021

ഭാര്യയുടെ പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര് കൂട്ടി ചേര്‍ക്കുന്നതിന്റെ വിധി എന്താകുന്നു ‎?

ഭാര്യയുടെ പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര് കൂട്ടി ചേര്‍ക്കുന്നതിന്റെ വിധി എന്താകുന്നു ?

_മറുപടി നൽകിയത്   ഫൈസല്‍ നിയാസ്‌ ഹുദവി_


അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

〽ഒരാളെ തന്റെ പിതാവിലേക്ക് ചേര്‍ത്തു വിളിക്കുക്കയെന്നതാണ് ഇസ്‌ലാമിക രീതി.

അല്ലാഹു പറയുന്നു "അവരെ തങ്ങളുടെ പിതാക്കളോട് ചേര്‍ത്തുകൊണ്ട് നിങ്ങള്‍ വിളിച്ചുകൊള്ളുക. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിയായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ക്കറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദര•ാരും നിങ്ങളുടെ ബന്ധപ്പെട്ടവരും ആകുന്നു" (അല്‍-അഹ്സാബ്)

ഒരു കുട്ടിയെ ആരെങ്കിലും ദത്തെടുക്കന്ന പക്ഷം അദ്ദേഹത്തിന്റെപിതാവിലേക്ക്‌ ചേര്‍ക്കുന്നതിന് പകരം വളര്‍ത്തച്ഛനിലേക്ക് ചേര്‍ത്തു വിളിക്കുന്ന പതിവ്‌ ഇസ്‌ലാമിനു മുമ്പുള്ള കാലഘട്ടത്തിലുണ്ടായിരുന്നു. അത് പ്രകാരം നബി (ﷺ)യുടെ സംരക്ഷണത്തില്‍ വളര്‍ന്ന സൈദ് ബിന്‍ ഹാരിഥയെ സൈദ്‌ ബിന്‍ മുഹമ്മദ്‌ എന്ന് വിളിച്ചിരുന്നു. എന്നാല്‍ ഈ ആയത്ത് ഇറങ്ങിയതോടെ ഇങ്ങനെ വിളിക്കുന്ന രീതി നിറുത്തലാക്കുകയും പിതാവിലേക്ക്‌ മാത്രം ചേര്‍ത്തി വിളിക്കുകയും ചെയ്തു.

ഇവിടെ പിതൃത്വം സൂചിപ്പിച്ചുകൊണ്ട് പിതവല്ലാത്ത ഒരാളിലേക്ക് ചേര്‍ത്ത് വിളിക്കുന്നതാണ് മേല്‍ സൂചിപ്പിച്ച ആയത്ത് വഴി നിരോധിക്കപ്പെട്ടത്. ഒരാളെ തിരിച്ചറിയുന്നതിനു വേണ്ടി ഭര്‍ത്താവ്‌, ഭര്‍ത്താവിന്റെ കുടുംബം അല്ലെങ്കില്‍ മറ്റു ബന്ധപ്പെട്ടവര്‍, നാട് തുടങ്ങിയവയിലേക്ക്‌ ചേര്‍ത്തു വിളിക്കുന്നത്തില്‍ തെറ്റില്ല. പ്രത്യേകിച്ചും വിവാഹിതയായ സ്ത്രീകളുടെ നാമത്തിന് ശേഷം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുന്നത് നാട്ടു നടപ്പാണെങ്കില്‍. ശറഇനു വിരുദ്ധമല്ലാത്ത നാട്ടുനടപ്പുകള്‍ പലകാര്യങ്ങളിലും ഇസ്‌ലാം മുന്‍തൂക്കം നല്‍കുന്നുണ്ട്.

തിരിച്ചറിയുന്നതിനു (identification) വേണ്ടിയുള്ള ഇത്തരം പ്രയോഗങ്ങള്‍ ഖുര്‍ആനിലും ഹദീസിലും കാണാന്‍ കഴിയും.  "നൂഹിന്റെ ഭാര്യയും ലൂത്വിന്റെ ഭാര്യയും" (തഹ്‌രീം 10)  'ഫിര്‍ഔനിന്റെ ഭാര്യ' (തഹ്‌രീം 11) എന്നീ പ്രയോഗങ്ങള്‍ ഖുര്‍ആനില്‍ കാണാന്‍ കഴിയും. ഇബ്നുമസ്ഊദ് (റ) ഭാര്യ സൈനബ് (റ) ഒരിക്കല്‍ നബി (ﷺ)യെ കാണാന്‍ വന്നപ്പോള്‍ ഏതു സൈനബ് എന്നാ ചോദ്യത്തിനു പ്രവാചക സദസ്സില്‍ നിന്നും 'ഇബ്നു മസ്ഊദിന്റെ ഭാര്യ സൈനബ്' എന്ന ഉത്തരം നല്‍കിയതായി ഇമാം ബുഖാരിയും മുസ്ലിമും അബൂ സഈദ അല്‍-ഖുദ്രി (റ) വില്‍ നിന്നും ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം.

നമ്മുടെ നാട്ടിലും പാശ്ചാത്യന്‍ നാടുകളിലും ഔദ്യോഗിക രേഖകളിലും മറ്റും ഇത്തരത്തില്‍ വിവാഹിതയായ സ്ത്രീകളുടെ കുടുംബനാമമായി (surname) ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാറുണ്ട്. പിതൃത്വത്തിലേക്ക്‌ ചേര്‍ക്കുകയെന്ന ലക്ഷ്യമോ ആ അര്‍ഥം വരുന്ന പദങ്ങളോ ഇടയില്‍ വരികയോ ചെയ്യാത്തതുകൊണ്ട് അങ്ങനെ ഉപയോഗിക്കുന്നത് നിഷിദ്ധമല്ല.
ഏറ്റവും അറിയുന്നവന്‍ അല്ലാഹുവത്രെ.
Share: