17 November 2015

നബിയുടെ (സ) നമസ്കാര രൂപം - Part 2

2- നമസ്കരിക്കുന്നവൻ എവിടെയായിരുന്നാലും തന്റെ മുഴുവൻ ശരീരവുമായി ഖിബ്ലയുടെ, അഥവാ മക്കയിലെ കഅ്ബായുടെ നേരെ തിരിഞ്ഞു നിൽക്കണം.

��താൻ നിർവ്വഹിക്കാനുദ്ദേശിക്കുന്നത് നിർബന്ധനമസ്കാരമോ ഐഛികനമസ്കാരമോ എന്നത് മനസ്സിൽ കരുതണം. നിയ്യത്ത്(കരുതുന്നത്) നാവുകൊണ്ട് ഉച്ചരിക്കരുത്. കാരണം നാവുകൊണ്ട് അത് ഉച്ചരിക്കുന്നത് മതപരമായി നിശ്ചയിക്കപ്പെടാത്ത കാര്യമാണ്. മത്രവുമല്ല, നബി(സ)യോ അദ്ദേഹത്തിന്റെ അനുചരന്മാരോ() നിയ്യത്ത് ഉച്ചരിച്ചിരുന്നില്ലാ എന്നതിനാൽ അത് അനാചാരവു(ബിദ്അത്തു)മാണ്.

��ഇമാമായോ ഒറ്റക്കായോ നമസ്കരിക്കുകയാണങ്കിൽ മറയുണ്ടാകേണ്ടതാണ്. (നമസ്കരിക്കുന്നവന്റെ മുമ്പിലൂടെ നടക്കാതിരിക്കുന്നതിന്ന് എന്തെങ്കിലും ഒരു വസ്തു നാട്ടിവെക്കണം - വിവ:)

പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ വിവരിക്കപ്പെട്ടിട്ടുളളതും പരക്കെ അറിയപ്പെട്ടിട്ടുളളതുമായ ഏതാനും പ്രശ്നങ്ങളിലൊഴികെ ഖിബ്ലയെ അഭിമുഖീകരിക്കണമെന്നത്് നമസ്കാരത്തിന്റെ നിബന്ധനയാണ്.

3⃣ - 'അല്ലാഹു അക്ബർ' എന്ന് പറഞ്ഞുകൊണ്ട് തക്ബീറത്തുൽ ഇഹ്റാമിൽ പ്രവേശിക്കുകയും തന്റെ സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കുകയും ചെയ്യുക.

4⃣ - ഈ തക്ബീറിന്റെ അവസരത്തിൽ തന്റെ ഇരു കൈകളും ചുമലുകൾക്ക് നേരെയോ ചെവികൾക്കു നേരെയോ ഉയർത്തുക.

5⃣ - ഇരു കൈകളും, വലത്തേത് ഇടത്തേ കൈപ്പത്തിയുടെയും, മണികൺഠത്തിന്റെയും, കണങ്കയ്യിന്റെയും മുകളിലാകുന്ന വിധം നെഞ്ചിന്മൽ വെക്കുക. കാരണം, നബി(സ)യിൽ നിന്നും ഇതാണ് സ്ഥിരപ്പെട്ടിട്ടുളളത്.

{തുടരും...}

Share:

0 comments:

Post a Comment